നിതിന്‍ ആര്‍.വിശ്വന്‍

എന്‍ജിനീയറാകാനും ഡോക്ടറാകാനും നഴ്‌സാകാനും ഇന്നത്തെ യുവത്വം അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകത്തിലേക്കും തമിഴ് നാട്ടിലേക്കും പോകുന്നു. ഈ സാഹചര്യത്തില്‍ നഷ്ടപ്പെട്ടുപോകുന്നതായി നമുക്ക് കാണാന്‍ സാധിക്കുന്ന ഒരു സുപ്രധാന ഘടകമുണ്ട് – വ്യക്തി എന്ന നിലയില്‍ സാമൂഹികപ്രതിബദ്ധത എന്ന മൂല്യം.

വിദ്യാഭ്യാസപുരോഗതിയുടെ പേരില്‍ നോക്കുകയാണെങ്കില്‍ നാടിന്റെ പല ഭാഗത്തും നിരവധി സ്ഥാപനങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. എങ്കിലും എണ്ണത്തിലുള്ള വര്‍ധനയല്ലാതെ സാങ്കേതിക-സേവന മേഖലകളില്‍ കാര്യമായ ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടായിട്ടില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു. തൊഴിലധിഷ്ഠിതരംഗത്ത് അവയ്‌ക്കൊന്നും തന്നെ മതിയാവും വിധം അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ സാധിച്ചിട്ടില്ല.

രാജ്യത്തെ സേവനരംഗങ്ങളിലും പ്രതിരോധവിഭാഗങ്ങളിലും നിരവധി അവസരങ്ങളുണ്ട്. എന്നാല്‍ അതിനെല്ലാം ആവശ്യമായ കാര്യങ്ങളെപ്പറ്റി പൂര്‍ണമായ സാങ്കേതികത്തികവും മികവും അറിവുമാര്‍ജ്ജിച്ച പരിശീലകരുടേതായ ഒരു വിദ്യാഭ്യാസ സംവിധാനമോ സ്ഥാപനമോ കേരളത്തില്‍ ഉണ്ടായിരുന്നില്ല. അഭിമാനകരമായ ഒരു ജോലിയിലേക്ക് പ്രവേശിക്കണമെന്നും പട്ടാളത്തിന്റെ അംഗമാകണമെന്നും ആഗ്രഹിക്കുന്ന യുവാക്കള്‍ക്കും യുവതികള്‍ക്കും രാജ്യത്തിന്റെ അത്യുന്നത സേവനത്തിന്റെ ഭാഗമാകുന്നതിന് വഴികാട്ടിയാവുകയാണ് നാഷണല്‍ അക്കാദമി ഓഫ് പ്രീ റിക്രൂട്മെന്റ് ട്രെയിനിങ് അഥവാ എന്‍.എ.പി.ടി. എന്ന സേനാ പരിശീലനകേന്ദ്രം.

കര, വ്യോമ, നാവിക സേനകളിലെ സര്‍വോന്നതമായ സ്ഥാനങ്ങളിലും തസ്തികകളിലും വരെ എങ്ങനെ പ്രവേശിക്കാം, അതിനുവേണ്ട യോഗ്യതകള്‍ എന്തൊക്കെയാണ് എന്നതിന് സമ്പൂര്‍ണമായ മാര്‍ഗനിര്‍ദേശം എന്‍.എ.പി.ടിയില്‍ ലഭിക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി തയ്യാറെടുപ്പുകള്‍ നടത്തി ഓരോ കടമ്പകളിലൂടെ കടന്നു യുവാക്കളെ വിജയപ്രാപ്തി കൈവരിക്കാന്‍ വഴികാട്ടുന്നു.

മലയാളികള്‍ക്ക് പ്രതിരോധ – സൈനിക മേഖലകളിലേക്ക് വഴി തെളിക്കാനായി പരിശീലനക്കളരികളും ബോധവല്‍ക്കരണ ക്ലാസ്സുകളുമായി ഇത്തരമൊരു ശാരീരിക – ബൗദ്ധിക പരിശീലനകേന്ദ്രം ആരംഭിച്ചത് പി.കെ.സുധീര്‍ എന്ന സംരംഭകനാണ്. വളരെയേറെ യുവാക്കളുടെയും, ഈ മേഖലകളില്‍ ഉയര്‍ന്ന തസ്തികകളില്‍ ജോലി ചെയ്യുന്നവരും, ചെയ്തിരുന്നവരുമായ അനുഭവസമ്പന്നരുടെയും ആശയങ്ങളുടെയും ചര്‍ച്ചകളുടെയും അനുഭവങ്ങളുടെയും അറിവിന്റെയും ഉപദേശങ്ങളുടെയും ഫലമാണ് എന്‍.എ.പി.ടി.

കാര്യക്ഷമതയുള്ളവരായിരുന്നിട്ടും മലയാളികള്‍ സേനയില്‍ കേവലം ജനറല്‍ ക്യാറ്റഗറികളിലേക്ക് മാത്രം ഒതുങ്ങിയിരുന്നു. ഈ സാഹചര്യത്തില്‍ മാറ്റമുണ്ടാക്കി രണ്ടായിരത്തിലധികം യുവാക്കളെ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തിക്കുവാന്‍ ഇതിനോടകം തന്നെ എന്‍.എ.പി.ടിക്ക് സാധിച്ചിട്ടുണ്ട്. ഇത് ശ്രദ്ധേയമായ നേട്ടം തന്നെയാണ്.

യുവാക്കളുടെ ഭാഷാപരിമിതികളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് അവരില്‍ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കഴുകന്മാരുടെ കാലമാണിത്. ഭാഷയിലെ അജ്ഞത കാരണം പലര്‍ക്കും ജോലി നഷ്ടപ്പെട്ടു പോകുന്ന സാഹചര്യവുമുണ്ട്. ഇതടക്കമുള്ള ഒരുപാട് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ് ഇത്തരമൊരു സ്ഥാപനമെന്നത് ഈ മേഖല ലക്ഷ്യമിടുന്ന അനവധി യുവാക്കളുടെ സ്വപ്നസാക്ഷാത്ക്കാരമാണ്.

ആറു വര്‍ഷം മുന്‍പാണ് ആദ്യമായി പി.കെ.സുധീര്‍ – മേജര്‍ രവി കൂട്ടുകെട്ടിന്റെ ശ്രമഫലമായി തിരുവനന്തപുരത്ത് വഴുതക്കാട് ആസൂത്രണ മികവുറ്റ പരിചയ സമ്പന്നരായ പരിശീലകരെ ഉള്‍പ്പെടുത്തിക്കൊണ്ട് എന്‍.എ.പി.ടിക്ക് രൂപം നല്‍കുന്നത്.

കായികപരമായതും ബൗദ്ധികതലത്തിലുള്ളതുമായ പരിപൂര്‍ണ്ണ അറിവ് പ്രദാനം ചെയ്യുന്ന ഈ സ്ഥാപനം ഇന്ന് കേരളത്തിന്റെ എല്ലാ ജില്ലകളിലും അതിര്‍ത്തി സംസ്ഥാനങ്ങളായ കര്‍ണാടകത്തിലും തമിഴ് നാട്ടിലും വിജയകരമായി പ്രവര്‍ത്തിക്കുന്നു. ഇത് പരിശീലകരുടെ പ്രാവീണ്യത്തിനും ഉദ്യോഗാര്‍ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും അംഗീകാരത്തിനും വിശ്വാസത്തിനും തെളിവാണ്.

കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള യുവാക്കള്‍ അവരുടെ സ്വപ്നപദവികള്‍ സാക്ഷാത്കരിക്കാനായി എന്‍.എ.പി.ടിയില്‍ ചേരുവാന്‍ താല്പര്യം പ്രകടിപ്പിച്ചു മുന്നോട്ടുവന്നത് ഈ സ്ഥാപനത്തിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ആവേശമായി. ഈ സാഹചര്യത്തിലാണ് എല്ലാവരുടെയും സൗകര്യാര്‍ത്ഥം തന്നെ അപേക്ഷകരുടെ അടുത്ത പ്രദേശങ്ങളില്‍ സെന്ററുകള്‍ സ്ഥാപിതമായത്.

എല്ലാ ജില്ലകളിലും റിക്രൂട്മെന്റ് റാലികള്‍ നടത്തി. അതില്‍നിന്നും താത്പര്യമുള്ളവരും യോഗ്യത തെളിയിക്കുന്നവരുമായ യുവാക്കളെ തിരഞ്ഞെടുത്തു. ഇവരെയാണ് തുടര്‍പരിശീലനങ്ങള്‍ക്ക് റിക്രൂട്ട് ചെയ്യുന്നത്.

അച്ചടക്കമുള്ള ഒരു ജനതയാണ് ഒരു നാടിന്റെ നട്ടെല്ല്. ഈ സമൂഹത്തിന് ഒരു വ്യക്തി എന്ന നിലയില്‍ മികച്ച സംഭാവനകള്‍ നല്‍കുന്നതിന് പ്രാപ്തരാക്കാന്‍ ഓരോ വ്യക്തിക്കും എങ്ങനെയുള്ള പരിശീലനങ്ങളാണ് ലഭിക്കേണ്ടതെന്ന് എന്‍.എ.പി.ടിയില്‍ വരുന്നവര്‍ക്ക് ബോധ്യമാകും.

17 മുതല്‍ 23 വരെ വയസ്സുള്ള യുവാക്കള്‍ക്ക് അഭിമാനത്തോടെ അവരുടെ സ്വപ്നപദവി സൈനിക രംഗത്ത് കൈവരിക്കാന്‍ സാധിക്കണം. അതിനാവശ്യമായ എല്ലാവിധ ശാരീരിക ബൗദ്ധിക പരിശീലനങ്ങളും എന്‍.എ.പി.ടിയില്‍ ലഭ്യമാകുമെന്ന് ഉറപ്പുണ്ട്. അതിനാല്‍ത്തന്നെയാണ് ഈ സ്ഥാപനത്തിലേയ്ക്ക് ഓരോരുത്തരും കടന്ന് വരുന്നതും വിജയതീരമണിയുന്നതും.

ഇംഗ്ലീഷ്, ഗണിതം, ശാസ്ത്രം മുതലായ വിഷയങ്ങളില്‍ യുവാക്കളുടെ പരിജ്ഞാനം ആഴത്തില്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള പരിശീലനം എന്‍.എ.പി.ടിയില്‍ ലഭ്യമാക്കുന്നു. ശാരീരിക-മാനസിക ക്ഷമതയുടെ തലത്തിലും ഉയരങ്ങളിലെത്താന്‍ ഇവിടത്തെ പരിശീലനത്തിലൂടെ സാധിക്കും.

കര, വ്യോമ, നാവിക സേനകളില്‍ ഉയര്‍ന്ന തസ്തികകള്‍ അലങ്കരിച്ച പ്രഗത്ഭരും, സാങ്കേതിക രംഗത്തെ പ്രമുഖരുമാണ് ക്ലാസ്സുകള്‍ നയിക്കുന്നത്. കൂടാതെ, പൊലീസ് -എക്സൈസ് ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍ എന്നിവര്‍ നടത്തുന്ന വ്യത്യസ്ത സാമൂഹിക പ്രതിബദ്ധതാ വിഷയങ്ങളിലെ ബോധവല്‍ക്കരണ ക്ലാസ്സുകളുമുണ്ട്.

അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്നതും പ്രതിദിനം പ്രസക്തിയും പ്രാധാന്യവും ഏറിക്കൊണ്ടിരിക്കുന്നതുമായ സൈബര്‍ രംഗത്തെ അത്യാധുനിക സാങ്കേതികവിദ്യകള്‍ ഇവിടെ സ്വായത്തമാക്കാം. ശാരീരിക-മാനസിക നിലകളെ നിയന്ത്രിച്ച് കൊണ്ടുപോകുന്ന യോഗാ ക്ലാസ്സുകളുമുണ്ട്.

ഏതു വിഷയത്തെക്കുറിച്ചും സ്വയം പരിശോധിക്കാന്‍ ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച ലൈബ്രറി സംവിധാനങ്ങള്‍, ശാരീരിക – കായിക രംഗത്ത് പൂര്‍ണ്ണത കൈവരിക്കാന്‍ മതിയായ ആധുനിക രീതിയിലുള്ള പരിശീലന സാമഗ്രികളാല്‍ സജ്ജമായ ഗ്രൗണ്ടുകള്‍ എന്നിവ എന്‍.എ.പി.ടിയുടെ സവിശേഷതകളാണ്.

പട്ടാളത്തില്‍ ആളെ ചേര്‍ക്കുന്ന ഒരു സ്ഥാപനമല്ല ഇത്. മൂല്യബോധവും അച്ചടക്കവുമുള്ള ഒരു യുവതലമുറയെ വാര്‍ത്തെടുത്ത് അവരുടെ സ്വപ്നതീരങ്ങളിലെത്താന്‍ സജ്ജരാക്കുക എന്ന മഹത്തായ ദൗത്യമാണ് എന്‍.എ.പി.ടി. നിര്‍വ്വഹിക്കുന്നത്.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും അര്‍ഹമായ പരിഗണന നല്‍കി ഏവര്‍ക്കും തുല്യപരിഗണനയും സാഹചര്യങ്ങളും അവസരങ്ങളും നല്‍കുകയാണ് ഇവിടെ ചെയ്യുന്നത്. മലയാളികളുടെ അഭിമാനവും യുവത്വത്തിന്റെ പ്രതീക്ഷയും നാടിന്റെ ഭാവിയുമാണ് എന്‍.എ.പി.റ്റിടി. എന്ന അവകാശവാദം അതിശയോക്തിയല്ല എന്നു തന്നെ പറയാം.

വിശദവിവരങ്ങള്‍ക്ക് www.napt.in

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!