കണ്ണൂർ സർവകലാശാല അക്കാദമിക് കൗൺസിൽ യോഗം ഹൈബ്രിഡ് രീതിയിൽ നടന്നു. വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രൻ, സിൻഡിക്കേറ്റ് അംഗങ്ങൾ, പ്രൊ വൈസ് ചാൻസലർ, രജിസ്ട്രാർ ഇൻ ചാർജ് എന്നിവർ പങ്കെടുത്തു. ഡിസംബർ 14 ബുധനാഴ്ച ചേർന്ന അക്കാദമിക്ക് കൗൺസിൽ യോഗത്തിലെ പ്രധാന തീരുമാനങ്ങളും അംഗീകരിച്ച പ്രമേയങ്ങളും.

1 മംഗലാപുരം സർവകലാശാല, അമൃത വിശ്വവിദ്യാപീഠം, ഡക്കാൻ കോളേജ് ഓഫ് പോസ്റ്റ് ഗ്രാജുവേറ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പൂനെ, സർക്കത്തുള്ള വിശ്വവിദ്യാലയ (ഭോപ്പാൽ) എന്നിടവങ്ങളിലെ വിവിധ കോഴ്സുകൾ കണ്ണൂർ സർവകലാശാലയുടെ സമാന കോഴ്സുകൾക്ക് തത്തുല്യമായി അംഗീകരിച്ചു.

2 ബിരുദതല കരിക്കുലം പരിഷ്കരണ വേളയിൽ ഇന്റേൺഷിപ്/ അപ്പ്രെന്റിഷിപ് എന്നിവ ഉൾപെടുത്താൻ തീരുമാനിച്ചു

3 ഒരേ സമയത്തു തന്നെ രണ്ട് ബിരുദ കോഴ്സുകൾ പഠിക്കുവാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകും.

4 പുതിയ കരിക്കുലം പരിഷ്കരണവുമായി ബന്ധപ്പെട്ട് ബിരുദ തലത്തിൽ വൃദ്ധജന പരിപാലനം പഠനത്തിന്റെ ഭാഗമാക്കാൻ തീരുമാനിച്ചു.

5 മറ്റു സർവകലാശാലകളുടെ ബിരുദങ്ങൾ അംഗീകരിക്കാൻ തീരുമാനിച്ചു.

6 നീലേശ്വരം ക്യാമ്പസ്സിൽ പുതുതായി തുടങ്ങിയ 5 വർഷ എം. കോം. ഇന്റഗ്രേറ്റഡ് പ്രോഗ്രാമിന് വേണ്ടി എക്സ്പേർട്ട് കമ്മിറ്റി തയ്യാറാക്കിയ സിലബസ് അംഗീകരിക്കാൻ തീരുമാനിച്ചു.

അംഗീകരിക്കപ്പെട്ട പ്രധാനപ്പെട്ട പ്രേമേയങ്ങൾ

1. പുതു തലമുറ കോഴ്സുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കും

2. വർഷാരംഭത്തിൽ അക്കാദമിക/ പരീക്ഷ കലണ്ടർ തയ്യാറാക്കുമ്പോൾ അദ്ധ്യാപക, വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തും

3. പുതു തലമുറ കോഴ്സുകൾക്ക് പി. എസ്. സി അംഗീകാരം ലഭിക്കാനുള്ള നടപടികൾ സ്വീകരിക്കും

4. വിവിധ മേഖലകളിൽ മികവ് പുലർത്തുന്ന വിദ്യാർഥികൾക്ക് വിവിധ സർവകലാശാലകൾ വ്യത്യസ്ത ശതമാനം ഗ്രേസ് മാർക്ക് നൽകുന്ന രീതി പുനഃപരിശോധിക്കും

5. നിലവിലുള്ള പി. എച്. ഡി റഗുലേഷൻ പ്രകാരം പഠനകാലം 6 വർഷവും വനിതകൾക്ക് 2 വർഷത്തെ ഇളവും നൽകുമ്പോൾ 2016 റഗുലേഷനിൽ 5 വർഷം മാത്രമാണ് കാലാവധി. പുതിയ റഗുലേഷനിലെ ഇളവുകൾ കോവിഡ് പ്രതിസന്ധി കൂടി പരിഗണിച്ച് എല്ലാ ഗവേഷക വിദ്യാർത്ഥികൾക്കും ബാധകമാക്കും

6. ജോലിക്ക് വേണ്ടിയുള്ള പരീക്ഷക്ക് ഹിന്ദി നിർബന്ധമാക്കാൻ ശ്രമിക്കുന്നത് ഗുരുതരമായ സ്ഥിതി വിശേഷം സൃഷ്ടിക്കുന്നതിനാൽ അത്തരം നീക്കങ്ങളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണം.

7. ജനാധിപത്യ ഇന്ത്യയിലെ സ്വതന്ത്ര ചിന്തയേയും യുക്തി ബോധത്തേയും വർഗീയ വൽകരിക്കുന്നതിനിടയാക്കും വിധം ചരിത്ര നിരാസം നടത്തുന്നതിൽ നിന്നും കേന്ദ്ര ഭരണാധികാരികളും യു. ജി. സി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപന മേധാവികളും പിന്മാറണം.

8. റിസേർച്ച് സെൻ്റർ അനുവദിക്കാൻ രണ്ട് തനതായ പ്രോജക്ടുകൾ വേണമെന്ന നിബന്ധന ഒഴിവാക്കും

9. യു. ജി. സെമസ്റ്റർ പരീക്ഷകളുടെ ടൈംടേബിൾ തയ്യാറാക്കുമ്പോൾ രണ്ടു പരീക്ഷകൾക്കിടയിൽ ഒരു ദിവസമെങ്കിലും ഒഴിവുണ്ടാകുന്ന രീതിയിൽ ക്രമീകരിക്കാൻ ശ്രമിക്കും

10. കലാലയങ്ങൾ മാലിന്യമുക്തവും പരിസ്ഥിതി സൗഹൃദവുമാക്കുവാൻ ഹരിത അവാർഡ് നൽകുന്ന കാര്യം പരിഗണിക്കും.